പാറ്റ്‌ന: ആർജെഡിയെ തോൽപിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല, ‘മോദി കമ്മീഷൻ’ ആണെന്ന് ആർജെഡി സംസ്‌ഥാന പ്രസിഡണ്ട് ജഗദാനന്ദ് സിങ്. ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
പൊതുജനങ്ങൾ ഞങ്ങളെ. എന്നാൽ, ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നത് വ്യക്‌തമാണ്. പൊതുജനങ്ങളുടെ അനുഗ്രഹവും പിന്തുണയും ഞങ്ങളോടൊപ്പമുണ്ട്. ജനം നിതീഷിനെ നിരസിച്ചു എന്നത് ഇതിന് തെളിവാണ്- ജഗദാനന്ദ് പറഞ്ഞു.
Also Read: വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു
തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ കബളിപ്പിക്കലിലൂടെ 15 മുതൽ 20 സീറ്റ് വരെ ആർജെഡിക്ക് നഷ്‌ടമായെന്ന് അദ്ദേഹം ആരോപിച്ചു. അത് തങ്ങൾക്ക് ലഭിക്കേണ്ട സീറ്റുകളായിരുന്നെന്നും ജനവിധിയെ അപഹാസ്യമാക്കുന്ന നടപടിയാണ് ബിഹാറിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ ഉൾപ്പടെ മഹാഗദ്‌ബന്ധൻ സഖ്യകക്ഷികളുടെയും മുതിർന്ന നേതാക്കളുടെയും യോഗം മുൻ മുഖ്യമന്ത്രി റബ്രി ദേവിയുടെ വസതിയിൽ ഉടൻ ചേരും. ആർജെഡിയുടെയും കോൺഗ്രസിന്റെയും ഉന്നത നേതാക്കൾ അവരുടെ എംഎൽഎമാരുമായി വ്യക്‌തിഗത യോഗങ്ങളും നടത്തും.