ബെംഗളൂരു: ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പരീക്ഷകൾ ബഹിഷ്‌കരിക്കുന്ന വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകേണ്ടെന്ന നിർദ്ദേശവുമായി കർണാടക. നിലവിൽ ഹിജാബ് വിഷയത്തിൽ പ്രതിഷേധ സൂചകമായി നൂറ് കണക്കിന് വിദ്യാർഥിനികളാണ് പ്ളസ് ടു പരീക്ഷ ബഹിഷ്‌കരിച്ചത്. ഇതേ തുടർന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
പരീക്ഷ എഴുതാത്ത കുട്ടികൾക്ക് പുനഃപരീക്ഷ നടത്തുമെന്ന സൂചനകൾ നേരത്തെ സർക്കാർ നൽകിയിരുന്നു. എന്നാൽ മറ്റ് ബോർഡ് പരീക്ഷകൾ പോലെ എഴുതാത്ത വിദ്യാർഥികളെ ആബ്സെന്റ് ആയി കണക്കാക്കാനാണ് നിലവിൽ കർണാടക സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത മാസം 22ആം തീയതി മുതലാണ് കർണാടകയിൽ പന്ത്രണ്ടാം ക്‌ളാസിന്റെ ബോർഡ് പരീക്ഷകൾ ആരംഭിക്കുക. പ്രാക്‌ടിക്കലിന് 30 മാർക്കും തിയറിക്ക് 70 മാർക്കുമാണുള്ളത്. എന്നാൽ പ്രാക്‌ടിക്കൽ പരീക്ഷക്ക് ഹാജരാകാത്തവർക്കും തിയറിക്ക് മിനിമം മാർക്കുണ്ടെങ്കിൽ പാസാകാനാവും.
Read also: കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ തീപിടുത്തം; നിയന്ത്രണ വിധേയമായി