പ്രളയം രൂക്ഷം; കെടുതികളിൽ വിറങ്ങലിച്ച് വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ പ്രളയം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ പ്രളയക്കെടുതിയിൽ മേഘാലയിലും അസമിലും മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കൂടാതെ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുണാചൽ പ്രദേശ്, മേഘാലയ, അസം എന്നീ സംസ്‌ഥാനങ്ങളിൽ ഇന്നും റെഡ് അലർട് തുടരുകയാണ്.

വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ചൊവ്വാഴ്‌ച വരെ അതിശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. നിലവിൽ അസമിലെ 32 ജില്ലകളിലായി 30 ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 514 ദുരിതാശ്വാസ ക്യാംപുകളാണ് ഇവിടെ തുറന്നത്. അവിടങ്ങളിലേക്ക് 1.56 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്‌തു.

അസമിലെ 4000 ഗ്രാമങ്ങള്‍ നിലവിൽ വെള്ളത്തിനടിയിലായി. ബജാലി ജില്ലയെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. അതേസമയം ത്രിപുരയിൽ 10,000 ആളുകൾക്ക് വീട് നഷ്‌ടമായി. മേഘാലയയില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ പ്രഖ്യാപിച്ചു.

Read also: പ്രവാസികളുടെ പരാതികൾ പരിഹരിക്കും; ഓൺലൈൻ അദാലത്ത് നടത്താൻ മന്ത്രിമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE