തിരുവനന്തപുരം: ബലാൽസംഗ കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്‌തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ അനുമതി നൽകി സർക്കാർ. സംസ്‌ഥാന ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.
എജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അപ്പീൽ പോകാനുള്ള അനുമതി നൽകിയത്. വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പോലീസ് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സർക്കാർ എജിയുടെ നിയമോപദേശം തേടിയത്. കേസിൽ അപ്പീൽ പോകാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു എജിയുടെ മറുപടി. തുടർന്നാണ് ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ 2022 ജനുവരി 14നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്‌തനാക്കിയത്. ശാസ്‌ത്രീയ തെളിവുകൾ കണ്ടെത്താനും സ്‌ഥാപിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും പല പ്രധാന വിവരങ്ങളും കോടതിക്ക് മുന്നിൽ എത്താതെ പോയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Most Read: ഇന്ധന വിലക്കയറ്റം; വരും ദിവസങ്ങളിൽ പ്രതിഷേധം ശക്‌തമാക്കുമെന്ന് പ്രതിപക്ഷം