കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമർശങ്ങളുമായി ഇഡിയുടെ റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്‌റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലാണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി പരാമർശങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
സ്വർണക്കടത്തിനെക്കുറിച്ചും ഡിപ്ളോമാറ്റിക് ചാനൽ മുഖേനയുള്ള ഇലക്‌ട്രോണിക്‌സ് കള്ളക്കടത്തിനെ കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും റിപ്പോർട്ടിലുണ്ട്.
Also Read: തദ്ദേശ സ്‌ഥാപനങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു; നാളെ മുതല്‍ ഉദ്യോഗസ്‌ഥ ഭരണം
ലൈഫ് മിഷൻ അഴിമതി ഇടപാട്, കെ ഫോൺ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും ഇഡി വ്യക്‌തമാക്കി. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴിതെളിച്ചതും ശിവശങ്കറായിരുന്നെന്നും ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നു.