തൃശൂർ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനം. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. പ്രതിദിനം 300 പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഒരേ സമയം 15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകുക.
വിവാഹങ്ങൾക്കും നാളെ മുതൽ അനുമതിയുണ്ടായിരിക്കും. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓൺ ലൈൻ ബുക്കിംഗിലൂടെ ആയിരിക്കുമെന്നും അറിയിപ്പുണ്ട്. ഒന്നരമാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഗുരുവായൂർ ക്ഷേത്രം തുറക്കുന്നത്.
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറിൽ കുറഞ്ഞ സ്‌ഥലങ്ങളിൽ ഉപാധികളോടെ ആരാധനാലയങ്ങൾ തുറക്കാമെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, കർശനമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: വാട്‍സ്ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹരജി