മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മൽസരത്തിൽ സഞ്‌ജു സാംസണിന്റെ രാജസ്‌ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. മുംബൈ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. തൊട്ടതെല്ലാം പിഴച്ച് എട്ട് നിലയിൽ പൊട്ടി അവശരാണ് മുംബൈ ഇന്ത്യൻസ്.
ജൈത്രയാത്ര തുടരുകയാണ് രാജസ്‌ഥാൻ റോയൽസിന്റെ ലക്ഷ്യം. ബാറ്റിംഗിലും ബൗളിംഗിലും രോഹിത്തിന്റെ മുംബൈയെക്കാൾ ബഹുദൂരം മുന്നിലാണ് സഞ്‌ജുവിന്റെ രാജസ്‌ഥാന്‍. ഉഗ്രൻ ഫോമിലുള്ള ജോസ് ബട്‍ലറും ദേവ്ദത്ത് പടിക്കലും നൽകുന്ന മികച്ച തുടക്കം നിർണായകം.
സഞ്‌ജുവിന്റെയും ഷിമ്രാന്‍ ഹെറ്റ്മെയറുടേയും കൂറ്റൻ ഷോട്ടുകൾക്കൊപ്പം റിയാൻ പരാഗ് കൂടി ഫോമിലേക്ക് എത്തിയതോടെ സ്‌കോർബോർഡിൽ രാജസ്‌ഥാന് ആശങ്കയില്ല. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, കുൽദീപ് സെൻ എന്നിവരുൾപ്പെട്ട പേസ് ബാറ്ററിയും ആർ അശ്വിൻ-യുസ്‍വേന്ദ്ര ചഹൽ സ്‌പിൻ ജോഡിയും മുംബൈയുടെ വെല്ലുവിളി ഉയർത്തും.
Read Also: കാബൂളിലെ മസ്‌ജിദിൽ സ്‍ഫോടനം; 10 പേർ കൊല്ലപ്പെട്ടു