മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി; ചികിൽസ കിട്ടാതെ രോഗി കിടന്നത് പത്ത് മണിക്കൂർ

By News Desk, Malabar News
Traffic Block Idukki
Ajwa Travels

ഇടുക്കി: മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് പത്ത് മണിക്കൂറിന് ശേഷം. വട്ടവട സ്വാമിയാർ അളകോളനിയിൽ ലക്ഷ്‌മി ഗോവിന്ദനാണ് (42) മണിക്കൂറുകളോളം അവശനിലയിൽ വീട്ടിൽ കഴിഞ്ഞത്.

ശനിയാഴ്‌ച രാത്രി ഏഴരയോടെ കോവിലൂരിൽ നിന്നും ആദിവാസി കോളനിയായ സ്വാമിയാർ അളകുടി റോഡിലേക്ക് കനത്ത മഴയിൽ മലയിടിഞ്ഞു വീഴുകയായിരുന്നു. ഇവിടെ ഗതാഗതം പൂർണമായി തടസപ്പെടുകയും ചെയ്‌തു. രാത്രി ഒൻപത് മണിയോടെയാണ് വീട്ടമ്മയായ ലക്ഷ്‌മി രക്‌തസമ്മർദ്ദം കുറഞ്ഞ് അവശനിലയിലായത്. തുടർന്ന് പ്രദേശവാസികൾ ഇവരെ വാഹനത്തിൽ കയറ്റി കോവിലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മണ്ണിടിഞ്ഞ് കിടന്നതിനാൽ വാഹനം മുൻപോട്ട് കൊണ്ടുപോകാൻ കഴിയാതെ രോഗിയുമായി ഇവർ മടങ്ങുകയായിരുന്നു.

സ്വാമിയാർ അളകുടിയിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ വിവരം പുറത്ത് അറിയിക്കാനും കഴിഞ്ഞില്ല. രാത്രി നാട്ടുകാർ പ്രാഥമിക ചികിൽസ നൽകിയെങ്കിലും ലക്ഷ്‌മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. തുടർന്ന് ഞായറാഴ്‌ച രാവിലെ ജില്ലാ പഞ്ചായത്തംഗം സി രാജേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങി.

പത്ത് മണിയോടെയാണ് മണ്ണ് നീക്കി ഗതാഗതം പുനഃസ്‌ഥാപിക്കാനായത്. ലക്ഷ്‌മിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. ഗതാഗത സംവിധാനം തീരെ കുറഞ്ഞ പ്രദേശത്ത് പ്രകൃതി ദുരന്തങ്ങളോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടായാൽ പുറംലോകത്തെ അറിയിക്കാൻ പോലും കഴിയാത്ത അവസ്‌ഥയിലാണ് സ്വാമിയാർ അളകുടിയിലെ ആദിവാസി വിഭാഗങ്ങൾ.

Also Read: പാകിസ്‌ഥാനെതിരായ തോൽവി; കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE