രാഷ്‍ട്രപതിയുടെ യുപി സന്ദർശനം; ബിജെപി നേതാവിന്റെ യാത്ര പോലെയെന്ന് സമാജ്‌വാദി പാർട്ടി

By Syndicated , Malabar News
Ram Nath Kovind
Ajwa Travels

ന്യൂഡെല്‍ഹി: രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ യുപി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി. രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിലൂടെ രാഷ്‍ട്രീയ മൈലേജ് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആരോപണം.

”രാഷ്‍ട്രപതിക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ സന്ദർശനത്തിലൂടെ രാഷ്‍ട്രീയ മൈലേജ് നേടാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യന്‍ രാഷ്‍ട്രപതി നടത്തുന്ന ഒരു യാത്രയായല്ല ഇത് അനുഭവപ്പെടുന്നതെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല, ഇത് ബിജെപിയുടെ മുതിര്‍ന്ന നേതാവിന്റെ യാത്രയാണെന്ന് തോന്നുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ രാഷ്‍ട്രപതിയെ പോലും ബിജെപി ഉപയോഗിക്കുകയാണ്”- സമാജ്‌വാദി പാര്‍ട്ടി നേതാവ് പവന്‍ പാണ്ഡെ പറഞ്ഞു.

രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് രാഷ്‍ട്രപതി യുപിയിൽ എത്തുന്നത്. ആദ്യത്തേത് ജൂണിലായിരുന്നു. ഇത്തവണത്തെ സന്ദര്‍ശനം നാല് ദിവസത്തേക്കാണ്. സന്ദര്‍ശനം അവസാനിപ്പിക്കുന്നതിന് മുൻപ് രാഷ്‍ട്രപതി ശ്രീരാമക്ഷേത്ര നിര്‍മാണ സ്ഥലം സന്ദര്‍ശിക്കുകയും പൂജ നടത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്.

Read also: രേഖകളില്ല; അഫ്‌ഗാൻ വനിതാ എംപിയെ ഇന്ത്യ തിരിച്ചയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE