ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ധിരേന്ദ്ര സിങ്ങിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ബല്ലിയ ജില്ലാ കോടതിയാണ് ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിജെപി പ്രവർത്തകനും പാർട്ടി എംഎൽഎ സുരേന്ദ്ര സിങ്ങിന്റെ അടുത്ത അനുയായിയും ആയ ധിരേന്ദ്ര സിങ്ങിനെ ഇന്നലെ ലഖ്‌നൗവിൽ വച്ച് യുപി പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് അറസ്‌റ്റ് ചെയ്‌തത്.
Ballia: Main accused of 15th Oct Durjanpur village firing incident, Dhirendra Singh sent to 14 days judicial custody by Chief Judicial Magistrate of Ballia district court.
He was arrested in Lucknow yesterday by Special Task Force (STF) of UP Police #UttarPradesh https://t.co/SfNGzWJ7HS pic.twitter.com/55sK2rDkC7
— ANI UP (@ANINewsUP) October 19, 2020
ഒക്‌ടോബർ 15നാണ് യുപിയിൽ ജയപ്രകാശ് പാലിനെ ധിരേന്ദ്ര സിങ് വെടിവച്ച് കൊന്നത്. ദുർജാൻപൂർ ഗ്രാമത്തിൽ നടന്ന ഒരു യോഗത്തിലാണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഒരു റേഷൻ ഷോപ്പ് നടത്താനുള്ള കരാർ അനുവദിക്കുന്നതിലെ തർക്കം പരിഹരിക്കുന്നതിനായി നടത്തിയ ചർച്ചയിൽ ആയിരുന്നു കൊലപാതകം.
Related News: കൊലപാതകിക്ക് ‘നീതി’ തേടി ബിജെപി എംഎൽഎ; ഗൂഢാലോചന എന്ന് ആരോപണം
വോട്ടിങ്ങിലൂടെ കരാറുകാരനെ തിരഞ്ഞെടുക്കുമെന്ന് അധികൃതർ തീരുമാനം അറിയിച്ചതിനു പിന്നാലെ ധിരേന്ദ്ര സിങ് പുറത്തു നിന്നുള്ളവരെ കൊണ്ടുവന്ന് വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ജയപ്രകാശിനു നേരെ ധിരേന്ദ്ര സിങ് വെടിയുതിർത്തത്. തദ്ദേശ ഭരണ സ്‌ഥാപനത്തിലെ ഉദ്യോഗസ്‌ഥരും, പോലീസും സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ധിരേന്ദ്ര സിങ്ങിനെ രക്ഷപ്പെടാൻ പോലീസ് സഹായിച്ചതായും ഇവർ ആരോപിച്ചിരുന്നു.
Related News: ‘കൊലപാതകിക്ക് ബിജെപി എംഎൽഎയുടെ പിന്തുണ; മോദിയും അമിത്ഷായും ഇതേ നിലപാടിൽ ആണോ?’