യുപി വെടിവെപ്പ്; ബിജെപി പ്രവർത്തകനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

By Desk Reporter, Malabar News
Dhirendra-Singh_2020-Oct-19
ധിരേന്ദ്ര സിങ്
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ധിരേന്ദ്ര സിങ്ങിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ബല്ലിയ ജില്ലാ കോടതിയാണ് ഇയാളെ 14 ​ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിജെപി പ്രവർത്തകനും പാർട്ടി എംഎൽഎ സുരേന്ദ്ര സിങ്ങിന്റെ അടുത്ത അനുയായിയും ആയ ധിരേന്ദ്ര സിങ്ങിനെ ഇന്നലെ ലഖ്‌നൗവിൽ വച്ച് യുപി പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് അറസ്‌റ്റ് ചെയ്‌തത്.

ഒക്‌ടോബർ 15നാണ് യുപിയിൽ ജയപ്രകാശ് പാലിനെ ധിരേന്ദ്ര സിങ് വെടിവച്ച് കൊന്നത്. ദുർജാൻപൂർ ഗ്രാമത്തിൽ നടന്ന ഒരു യോഗത്തിലാണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഒരു റേഷൻ ഷോപ്പ് നടത്താനുള്ള കരാർ അനുവദിക്കുന്നതിലെ തർക്കം പരിഹരിക്കുന്നതിനായി നടത്തിയ ചർച്ചയിൽ ആയിരുന്നു കൊലപാതകം.

Related News:  കൊലപാതകിക്ക് ‘നീതി’ തേടി ബിജെപി എംഎൽഎ; ​ഗൂഢാലോചന എന്ന് ആരോപണം

വോട്ടിങ്ങിലൂടെ കരാറുകാരനെ തിരഞ്ഞെടുക്കുമെന്ന് അധികൃതർ തീരുമാനം അറിയിച്ചതിനു പിന്നാലെ ധിരേന്ദ്ര സിങ് പുറത്തു നിന്നുള്ളവരെ കൊണ്ടുവന്ന് വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ജയപ്രകാശിനു നേരെ ധിരേന്ദ്ര സിങ് വെടിയുതിർത്തത്. തദ്ദേശ ഭരണ സ്‌ഥാപനത്തിലെ ഉദ്യോഗസ്‌ഥരും, പോലീസും സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ധിരേന്ദ്ര സിങ്ങിനെ രക്ഷപ്പെടാൻ പോലീസ് സഹായിച്ചതായും ഇവർ ആരോപിച്ചിരുന്നു.

Related News:  ‘കൊലപാതകിക്ക് ബിജെപി എംഎൽഎയുടെ പിന്തുണ; മോദിയും അമിത്ഷായും ഇതേ നിലപാടിൽ ആണോ?’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE