പ്രതിപക്ഷത്തിന്റെ പ്രമേയം യുക്‌തിക്ക് നിരക്കാത്തത്; സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ

By Desk Reporter, Malabar News
P-Sreeramakrishnan
Ajwa Travels

തിരുവനന്തപുരം: തന്നെ സ്‌പീക്കർ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനെ വിമർശിച്ച് പി ശ്രീരാമകൃഷ്‌ണൻ. പ്രതിപക്ഷത്തിന്റെ പ്രമേയം യുക്‌തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റേത് രാഷ്‌ട്രീയ ആരോപണം മാത്രമാണ്. പ്രമേയം അവതരിപ്പിക്കുന്നതിന് മുൻപ് തന്നോടൊന്ന് ചോദിച്ച് ആരോപണങ്ങളെ കുറിച്ച് വ്യക്‌തത തേടാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മാദ്ധ്യമ വാർത്തകളുടെ മാത്രം അടിസ്‌ഥാനത്തിൽ സഭയിൽ ഇങ്ങനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്‌തിക്ക് നിരക്കുന്നതല്ല. സ്‌പീക്കർ എന്ന നിലയിൽ തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗമില്ല. അതിനാൽ സ്വപ്‌നയെ പറ്റി അറിയാൻ കഴിഞ്ഞില്ല. സ്വപ്‌നയോട് സൗഹാർദ്ദപരമായാണ് പെരുമാറിയത്. അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ തെറ്റൊന്നും ചെയ്‌തിട്ടില്ല. ജനാധിപത്യത്തിന്റെ മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നൽകുന്നത്. ഞാൻ വീണ്ടും മൽസരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്,”- അദ്ദേഹം പറഞ്ഞു.

അതേസമയം, സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ തൽസ്‌ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും. കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് സ്‌പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ചർച്ചക്കെടുക്കുന്നത്. മുസ്‍ലിം ലീഗിലെ എം ഉമ്മറാണ് സ്വർണക്കടത്തു കേസിലടക്കം ആരോപണ വിധേയനായ സ്‌പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം അവതരിപ്പിക്കുക.

പ്രമേയത്തിൽ രണ്ടു മണിക്കൂർ ചർച്ചക്കാണ് തീരുമാനം. ചോദ്യോത്തര വേള കഴിഞ്ഞാലുടൻ, ഉമ്മറിന്റെ നോട്ടീസ് സഭ പരിഗണിക്കും. പ്രമേയത്തിൽ ചർച്ചയാകാമെന്ന് സ്‌പീക്കർ അറിയിക്കും. പ്രമേയം പരിഗണനക്ക് എടുക്കുമ്പോൾ സ്‌പീക്കർ ഡെപ്യൂട്ടി സ്‌പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും. പിന്നീട് ഡെപ്യൂട്ടി സ്‌പീക്കറാണ് സഭ നിയന്ത്രിക്കുക.

ചർച്ചക്ക് ശേഷം വോട്ടെടുപ്പ് നടക്കും. അതു കഴിഞ്ഞാലുടൻ ശ്രീരാമകൃഷ്‌ണന് സ്‌പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറാം. സ്‌പീക്കർക്കും തന്റെ ഭാഗം വിശദീകരിക്കാൻ അവസരമുണ്ടാകും.

സ്വർണ കടത്ത് – ഡോളർ കടത്ത് കേസുകളും നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളിലെ ധൂർത്തുമാണ് പ്രതിപക്ഷം സ്‌പീക്കർക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ.

Also Read:  തിരുവനന്തപുരം വിമാനത്താവളം; അടിയന്തര വാദത്തിന് കേരളം സുപ്രീംകോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE