പൂനെ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കൊവിഷീൽഡ്’ വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ ഉടൻ ആരംഭിക്കും. ഈ മാസം തുടക്കത്തിൽ പരീക്ഷണം നിർത്തിവെച്ചിരുന്നു. മനുഷ്യരിലെ പരീക്ഷണത്തിനിടെ ചിലയിടങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് സെപ്റ്റംബർ 11ന് വാക്‌സിന്റെ പരീക്ഷണം നിർത്തിവെക്കാൻ ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നിർദേശിച്ചിരുന്നു.
ഇന്ത്യക്ക് പുറത്ത് പരീക്ഷണം നടത്തുന്ന ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രാസെനാക്കയും പരീക്ഷണം നിർത്തിവെച്ചിരുന്നു. എന്നാൽ സെപ്റ്റംബർ 15ന് മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കാൻ ഡിസിജിഐ അനുമതി നൽകി. പൂനെയിലെ സർക്കാർ ആശുപത്രിയായ സസ്സൂൺ ജനറൽ ഹോസ്‌പിറ്റലിൽ വെച്ച് അടുത്തയാഴ്‌ച പരീക്ഷണം പുനരാരംഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. 150 മുതൽ 200 പേരിലായിരിക്കും വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ.
Read Also: വാക്‌സിൻ നവംബറിൽ ഇന്ത്യയിലെത്തും