ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; തലസ്‌ഥാനത്ത് സംഘർഷം

By Staff Reporter, Malabar News
v shivankutty-resignation
സഭയിൽ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ എംഎൽഎമാർ
Ajwa Travels

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ മന്ത്രി സ്‌ഥാനത്ത് നിന്ന് വി ശിവന്‍ കുട്ടിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന വ്യാപക പ്രതിഷേധം.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ബഹളവും ബഹിഷ്‌കരണവും നടന്നതിന് പിന്നാലെയാണ് പുറത്ത് സമരം ആരംഭിച്ചത്. സംസ്‌ഥാനമെമ്പാടും ഇത് വ്യാപിപ്പിക്കാനുമാണ് കോണ്‍ഗ്രസ് തീരുമാനം. എല്ലാ ജില്ലകളിലും കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.

അതേസമയം സമരങ്ങള്‍ക്ക് നേരെ ലാത്തിവീശി കൂടുതല്‍ ജനശ്രദ്ധ നേടാന്‍ അവസരം ഒരുക്കരുതെന്നാണ് പോലീസിനുള്ള നിര്‍ദ്ദേശം. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ എബിവിപി പ്രവര്‍ത്തകര്‍ പോലീസിനെ പരമാവധി പ്രകോപിപ്പിച്ചിട്ടും കണ്ണീര്‍വാതകം പോലും പ്രയോഗിച്ചില്ല. നാളെയും സമരങ്ങള്‍ തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. സെക്രട്ടേറിയേറ്റിലേക്കുള്ള എബിവിപി മാര്‍ച്ചിൽ സംഘര്‍ഷം ഉടലെടുത്തെങ്കിലും പോലീസ് സംയമനം പാലിച്ചു. പ്രതിഷേധങ്ങള്‍ക്ക് നേരെ ലാത്തിവീശാതെ നോക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

Read Also: നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ അറസ്‌റ്റ് ചെയ്‌ത്‌ ഹാജരാക്കാൻ ഉത്തരവിട്ട് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE