ന്യൂഡെൽഹി: അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്‌റ്റേഷനും ഉൽഘാടനം ചെയ്‌തതിന് ശേഷം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജനുവരി 22ന് അയോധ്യ സന്ദർശിക്കരുതെന്ന് പൊതുജനങ്ങളോട് മോദി അഭ്യർഥിച്ചു. അന്നേ ദിവസം എല്ലാ ഇന്ത്യക്കാരും അവരുടെ വീടുകളിൽ ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അങ്ങനെ ഒരു രാജ്യം മുഴുവൻ മഹത്വത്തിൽ തിളങ്ങണം. ഭക്‌തർ എന്ന നിലയിൽ, ഭഗവാൻ രാമന് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ജനുവരി 23 മുതൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്കെല്ലാവർക്കും വരാം. രാമക്ഷേത്രം എക്കാലവും അവിടെ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചിലരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്, അവർ ചരിത്ര ദിനത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷേത്രത്തിലേക്ക് വരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രണ്ടു പുതിയ അമൃത് ഭാരത്, ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തു. നവീകരിച്ച നാല് റോഡുകളുടെ ഉൽഘാടനവും നിർവഹിച്ചു. 2180 കോടി രൂപാ ചിലവിലാണ് രാമക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ നവീകരിച്ചിരിക്കുന്നത്.
Most Read| പുതുവർഷ പുലരിയിൽ കുതിക്കാൻ ‘വിസാറ്റ്’; ഇത് പെൺകരുത്തിന്റെ സുവർണനേട്ടം