രാജ്യത്തിനോ ജനങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബിജെപി; ശിവസേന

By Desk Reporter, Malabar News
Shiv Sena responds to Al Qaeda letter
Ajwa Travels

മുംബൈ: രാജ്യത്തിന്റെ സാമൂഹിക ഐക്യം ഇല്ലാതാക്കിയത് ബിജെപിയാണെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്. രാജ്യത്തിനോ ജനങ്ങള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി ബിജെപിയായിരിക്കുമെന്നും റാവത്ത് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്​പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു.

“രാജ്യത്ത് എല്ലാം സമാധാനപരമായി മുന്നോട്ടു പോകുകയായിരുന്നു. പക്ഷേ ബിജെപി വക്‌താവിന് രണ്ട് മതങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടാക്കണം. രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ബിജെപിയാണ്,”- റാവത്ത് പറഞ്ഞു.

പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിനെതിരെ മുംബൈ, ഗുജറാത്ത്, യുപി ഉൾപ്പടെയുള്ള പ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന അല്‍-ഖ്വയിദയുടെ ഭീഷണിക്ക് പിന്നാലെയാണ് സഞ്‌ജയ് റാവത്തിന്റെ പ്രതികരണം.

“കാവിയുടെ ഭീകരര്‍ ഡെൽഹിയിലും, യുപിയിലും ഗുജറാത്തിലും മുംബൈയിലും തങ്ങളുടെ അന്ത്യത്തിനായി കാത്തിരുന്നോളൂ’ എന്നായിരുന്നു അല്‍-ഖ്വയിദ പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ഭീഷണിക്ക് പിന്നാലെ ഈ പ്രദേശങ്ങളിലെ വിമാനത്താവളങ്ങള്‍, മെട്രോ, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിർദ്ദേശം നല്‍കിയതായി ബന്ധപ്പെട്ട അധികാരികള്‍ വ്യക്‌തമാക്കിയിരുന്നു.

ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് ബിജെപി വക്‌താവ്‌ നൂപുര്‍ ശര്‍മ പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. ചര്‍ച്ചയുടെ ഭാഗങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നൂപുറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Most Read:  വില കുറഞ്ഞ മദ്യം കിട്ടാനില്ല; ജവാന്റെ ഉൽപ്പാദനം കൂട്ടുമെന്ന് എക്‌സൈസ് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE