ന്യൂഡെൽഹി: സിൽവർ ലൈൻ സര്‍വേയ്‌ക്ക് എതിരായ ഹരജി തള്ളി സുപ്രീം കോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്‌റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്‌താണ് സുപ്രീം കോടതിയില്‍ ഹരജിയെത്തിയത്.
പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്‌റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. എന്താണ് സര്‍വേ നടത്തുന്നതില്‍ ബുദ്ധിമുട്ടുകളെന്നും, എന്തിനാണ് മുന്‍ധാരണകളെന്നും കോടതി ചോദിച്ചു.
സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് സുപ്രീം കോടതി. കല്ലിടല്‍ ആരംഭിച്ചത് മുതല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു.
ഉദ്യോഗസ്‌ഥര്‍ സ്‌ഥാപിച്ച കല്ലുകള്‍ മിക്കയിടങ്ങളിലും സില്‍വര്‍ ലൈന്‍ വിരുദ്ധസമിതി പിഴുതെറിഞ്ഞു. എന്നാൽ എന്ത് വിലകൊടുത്തും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ തന്നെയാണ് സംസ്‌ഥാന സര്‍ക്കാര്‍.
Read Also: കർണാടകയിൽ ഹിജാബ് ധരിച്ച് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർഥികളെ തടഞ്ഞു