മുംബൈ: സ്‌പെക്‌ട്രം ഫീസ് കുടിശിക ഇനത്തിൽ കൂടുതൽ പണം അടച്ച് റിലയൻസ് ജിയോ. കേന്ദ്ര ടെലികോം മന്ത്രാലയത്തിനാണ് ജിയോ 10,792 കോടി രൂപ നൽകിയത്. 2016ൽ ജിയോ ഏറ്റെടുത്ത 269.2 മെഗാഹെർട്‌സ് സ്‌പെക്‌ട്രത്തിന്റെ കുടിശികയാണ് അവർ സർക്കാരിന് നൽകിയത്.
മുൻകൂർ പേയ്‌മെന്റുകൾ കമ്പനി പലകുറി നടത്തിയിരുന്നെങ്കിലും 2014, 2015 വർഷങ്ങളിൽ ഏറ്റെടുത്ത സ്‌പെക്‌ട്രത്തിന്റെ ഫീസായി 16,000 കോടിയോളം രൂപ കുടിശിക ഇനിയും അടച്ചു തീർക്കാനുണ്ട്. ഇക്കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ബാക്കിയുള്ള തുക സർക്കാരിന് നൽകാൻ മൊറട്ടോറിയം വേണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ ജിയോ വൈകാതെ തന്നെ തീരുമാനം സർക്കാരിനെ അറിയിച്ചേക്കും.
ഭാരതി എയർടെൽ, വോഡാഫോൺ കമ്പനികൾ എജിആർ കുടിശിക അടച്ചു തീർക്കാൻ നാല് വർഷത്തെ മൊറട്ടോറിയവും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ടെലികോം കമ്പനികൾ നഷ്‌ടത്തിൽ ആയതോടെ അവയ്‌ക്ക് ഇളവ് നൽകാൻ ഉദ്ദേശിച്ചാണ് സർക്കാർ മൊറട്ടോറിയം പദ്ധതി നടപ്പിലാക്കുന്നത്.
Read Also: ‘മാതംഗി’; ശ്വേത മേനോന്‍ മുഖ്യ വേഷത്തിൽ, ചിത്രീകരണം പുരോഗമിക്കുന്നു