തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂൺ 15 ഓടെ സോഫ്റ്റ്‌വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട് ചെയ്യുന്നത് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ മരണ കാരണം സ്‌ഥിരീകരിച്ച് കുടുംബത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ഹോട്ടലുകളിൽ ശനി, ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഐസൊലേഷൻ സൗകര്യം ഇല്ലാത്ത വീടുകളിൽ കോവിഡ് റിപ്പോർട് ചെയ്യപ്പെട്ടാൽ രോഗിയെ നിർബന്ധമായും ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
National News: ബിജെപിയിലേക്ക് സ്വാഗതം; ജിതിന്‍ പ്രസാദയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ