ചെന്നൈ: നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി. ബിജെപി അംഗങ്ങളുടെ പിന്തുണ ഇല്ലാതെയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ല് പാസാക്കിയത്.
കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ഗവർണർ ബില്ല് മടക്കി അയച്ചത്. 2021 ഒക്‌ടോബറിലാണ് ആദ്യമായി ബില്ല് പാസാക്കുന്നത്. ഏകകകണ്‌ഠമായി തന്നെയായിരുന്നു പാസാക്കിയതും. അത് ഗവർണറുടെ അനുമതിക്കായി അയക്കുകയും ചെയ്‌തിരുന്നു. എന്നാൽ 142 ദിവസങ്ങൾക്ക് ശേഷം ഗവർണർ ബില്ല് മടക്കി അയക്കുകയായിരുന്നു.
ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉണ്ടായത്. അതിന് ശേഷമാണ് ഇപ്പോൾ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ല് വീണ്ടും പാസാക്കിയത്.
ബില്ല് ഇന്ന് തന്നെ ഗവർണർക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന റിപ്പോർട്. അതേസമയം നിയമ വിരുദ്ധമായിട്ടാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടതും ബില്ല് മടക്കിയതും എന്നാണ് പ്രതിപക്ഷ- ഭരണപക്ഷ പാർട്ടികളുടെ ആരോപണം. ബില്ല് ഇനിയും പാസാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്‌തമാക്കാനാണ് ഇവരുടെ നീക്കം.
Most Read: പിഎം കെയർ ഫണ്ട്; സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്