പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും കെ.എസ്.എഫ്.ഇ- ല്‍ താല്‍ക്കാലിക നിയമനം നടത്തി സംസ്ഥാന സര്‍ക്കാര്‍. അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ വിമുക്ത ഭടന്മാര്‍ക്കൊപ്പമാണ് പാര്‍ട്ടി അനുഭാവികളെയും നിയമിച്ചിട്ടുള്ളത്.
മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ് ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചത്. കമ്പനി/ കോര്‍പ്പറേഷന്‍/ ബോര്‍ഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്നും 662 പേര്‍ക്കാണ് കെ.എസ്.എഫ്.ഇ നിയമന ഉത്തരവ് നല്‍കിയിരുന്നത്.
ഈ തസ്തികയില്‍ 225 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരങ്ങള്‍. താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കിയാല്‍ റാങ്ക് ലിസ്റ്റിലുള്ള നൂറോളം പേര്‍ക്ക് നിയമനം ലഭിക്കും. എന്നാല്‍, കെ.എസ്.എഫ്.ഇ അധികൃതര്‍ ഇതിനു തയ്യാറാകുന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
Also Read: കെടി ജലീൽ എൻഐഎക്കു മുമ്പിൽ; എത്തിയത് സ്വകാര്യ വാഹനത്തിൽ