തിരുവനന്തപുരം : കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം സംസ്‌ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് ചില രാജ്യങ്ങളിൽ അംഗീകാരമില്ല. ഇതോടെ വിദേശയാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾക്ക് ഇത് തിരിച്ചടിയാകുകയാണ്. കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ പ്രകാരം ആദ്യ ഡോസ് സ്വീകരിച്ച ശേഷം 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് തിരികെ മടങ്ങാനുള്ള സൗകര്യം കണക്കിലെടുത്ത് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങൾക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് സംസ്‌ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ നിലനിൽക്കുന്നതിനാൽ പ്രശ്‌ന പരിഹാരത്തിനായി രണ്ടാം ഡോസെടുത്തവര്‍ക്ക് സംസ്‌ഥാന സര്‍ക്കാരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാൽ പല രാജ്യങ്ങളും ഇത് അംഗീകരിക്കാത്തതോടെ പ്രവാസികള്‍ പ്രതിസന്ധിയിലായി.
സർട്ടിഫിക്കറ്റിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന കാര്യം ആരോഗ്യവകുപ്പും നോർക്കയും സമ്മതിക്കുന്നുണ്ട്. എന്നാൽ ചില രാജ്യങ്ങളിൽ മാത്രമാണ് പ്രശ്‌നം നിലനിൽക്കുന്നതെന്നും, ഇക്കാര്യം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ചുമതലയാണെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. കൂടാതെ ആദ്യ ഡോസിന് കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും രണ്ടാം ഡോസിന് സംസ്‌ഥാന സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും കാണിക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകുന്നതായി പ്രവാസികള്‍ പറയുന്നു. പ്രശ്‌ന പരിഹാരത്തിനായി എംബസികളുമായി ചർച്ച നടത്തുകയാണെന്നും, വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും നോർക്ക അധികൃതർ വ്യക്‌തമാക്കി.
Read also : മൊഡേണ വാക്‌സിൻ വൈകാതെ സർക്കാർ ആശുപത്രികളിൽ ലഭ്യമായേക്കും
വാക്‌സിന്‍ രണ്ടാം ഡോസെടുത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ചില രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ല എങ്കിൽ കുറേ പേരുടെ ജോലി പോകും
രാജ്യത്തിന്റെ ശക്‌തി സ്രോതസായ പ്രവാസികൾ ഇന്നുവരെ രാജ്യത്ത് വലിയസമരങ്ങൾ നയിച്ചിട്ടില്ല. അത് സംഭവിക്കാനായിട്ടുണ്ട്.