കണ്ണൂർ: ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി. ആറളം കൊട്ടിയൂർ വനപാലകരുടേയും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റേയും ആറളം ഫാം സെക്യൂരിറ്റി വിഭാഗത്തിന്റേയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്താനുള്ള നടപടികൾ തുടങ്ങിയത്. നാല് കാട്ടാനകളെ കണ്ടെത്തി വനത്തിലേക്ക് തുരത്തി ഓടിച്ചു. നാലാം ബ്ളോക്കിലാണ് നാല് കാട്ടാനകളെ കണ്ടെത്തിയത്.
കഴിഞ്ഞദിവസം ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു. കാട്ടാനകൾ ആറളം ആദിവാസി പുനരധിവാസ മേഖലയിലും ഫാമിലും നാശം വിതക്കുകയും ചെയ്‌തിരുന്നു. ഇതിനെത്തുടർന്നാണ് കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി ഊർജിതമാക്കിയത്.
Malabar News: സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് നീലേശ്വരം സ്വദേശിനി
ആറളം വന്യജീവി സങ്കേതം വാര്‍ഡന്‍ എ ഷജ്ന കരീം, കണ്ണൂർ ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ അനാസ്, ആറളം അസിസ്‌റ്റന്റ് വാര്‍ഡന്‍ സോളമന്‍ തോമസ് ജോർജ്, കൊട്ടിയൂർ റേഞ്ച് ഓഫീസർ വി ബിനു, നരിക്കടവ് സെക്ഷൻ ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ചർ വി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്.