അഹമ്മദാബാദ്: കോടതികളെ വിമർശിക്കാൻ പൊതുജനകൾക്ക് അവസരം നൽകണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. പൊതുജനങ്ങളുടെ സൂക്ഷ്‌മ പരിശോധനക്ക് കോടതികൾ വിധേയമാക്കണമെന്നും സാൽവെ പറഞ്ഞു. അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
കോടതികളെയും ജഡ്‌ജിമാരെയും ഭരണഘടനാ സ്‌ഥാപനങ്ങളായി അംഗീകരിച്ചിട്ടുണ്ട്. അതിനാൽ കോടതികളെ വിമർശിക്കാനും പരിശോധിക്കാനുമുള്ള അവകാശം പൊതുജനങ്ങൾക്ക് വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോടതി വിധി അംഗീകരിക്കുമ്പോൾ തന്നെ മാന്യമായ ഭാഷയിൽ അതിനെ വിമർശിക്കാനുള്ള അധികാരം ജനങ്ങൾക്ക് ഉണ്ടാകണം. കൂടാതെ, കോടതിയലക്ഷ്യ കേസുകൾക്ക് കൃത്യമായ അതിർവരമ്പുകൾ വേണം. കോടതികൾക്ക് എതിരെയുള്ള വിമർശനം ജനാധിപത്യത്തെ കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും സാൽവെ കൂട്ടിച്ചേർത്തു.
Also Read: എന്‍ഐഎ നോട്ടീസ്; നേതാക്കള്‍ ഹാജരാകേണ്ടെന്ന് വ്യക്‌തമാക്കി കര്‍ഷക സംഘടനകൾ