എൻഡിഎ ഭരണത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് 25 ശതമാനം

By Staff Reporter, Malabar News
indian-rupee
Ajwa Travels

ന്യൂഡെൽഹി: 2014 ഡിസംബറിന് ശേഷം രൂപയുടെ മൂല്യം 25 ശതമാനം കുറഞ്ഞതായി കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. രൂപയുടെ മൂല്യം 2014 ഡിസംബര്‍ 31ന് ഡോളറിനെതിരെ 63.33 ആയിരുന്നു. അതില്‍ നിന്ന് 2022 ജൂലൈ 11 എത്തിയപ്പോള്‍ രൂപയുടെ മൂല്യം 79.41 ആയി കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്‌ച പാര്‍ലമെന്റില്‍ അറിയിച്ചു.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 16.08 രൂപ (25.39 ശതമാനം) ഇടിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. 2014 ഡിസംബര്‍ 31ന് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 63.33 രൂപയായിരുന്നു. 2018 ഡിസംബര്‍ 31ന്, നിരക്ക് 69.79 ആയി ഉയര്‍ന്നു, 2019 ഡിസംബര്‍ 31ന് 70 മാര്‍ക്ക് കടന്നു.

കോവിഡ് പാന്‍ഡെമിക്കിന് ശേഷം, വിനിമയ നിരക്ക് 70കളിലും തുടര്‍ന്നു. 2022 ജൂലൈ 18 തിങ്കളാഴ്‌ച രൂപയുടെ വിനിമയ നിരക്ക് 80ല്‍ എത്തി. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയെ കുറിച്ചുള്ള ലോക്‌സഭയിലെ രണ്ട് അംഗങ്ങളായ ദീപക് ബൈജിന്റെയും വിജയ് വസന്തിന്റെയും ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. 2022 ജൂണ്‍ 30 വരെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 78.94 രൂപയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

Read Also: വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരീനാഥൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE