കണ്ണൂർ: വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ശ്രമിക്കാത്ത ഒരു രാഷ്‌ട്രീയ പാർട്ടിയും വോട്ട് ചോദിച്ചു വരേണ്ടെന്ന് കണ്ണൂർ അമ്പായത്തോട്ടിലെ ജനങ്ങൾ. ‘വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ഇതുവരെ കഴിയാത്തവർക്ക് ഇവിടെ വോട്ടില്ല‘ എന്ന ബാനറും ഇവിടുത്തെ കർഷകർ സ്‌ഥാപിച്ചിട്ടുണ്ട്. പ്രതികരണവേദി പ്രവർത്തകരാണ് വീടിന് മുന്നിൽ ബാനർ സ്‌ഥാപിച്ചത്.
അമ്പായത്തോട്, പാൽചുരം മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണ്. ആന, കടുവ, പുലി, കുരങ്ങ്, കാട്ടുപന്നി, കുറുക്കൻ തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തെ കർഷകർ. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നും കൊട്ടിയൂർ റിസർവ് വനത്തിൽ നിന്നുമാണ് വന്യമൃഗങ്ങൾ ഇവിടേക്ക് എത്തുന്നത്.
മാസങ്ങൾക്ക് മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ പന്നിയാംമലയിൽ മേൽപനാംതോട്ടത്തിൽ അഗസ്‌തി എന്നയാൾ മരിക്കുകയും വേലിക്കകത്ത് മാത്യു എന്നയാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Malabar News: പാലിയേക്കരയിൽ ടോൾ പിരിവ് ഇന്ന് മുതൽ പുനരാരംഭിക്കും