കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ വിമർശിച്ചെന്ന കുറ്റത്തിന് മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഫോണില്‍ സന്ദേശമയച്ചെന്ന് ആരോപിച്ച് രണ്ട് വിദ്യാർഥികളെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെയുമാണ് കസ്‌റ്റഡിയിൽ എടുത്തത്.
അതേസമയം, അഡ്‌മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ ലക്ഷദ്വീപ് ബിജെപി ഘടകം രംഗത്ത് വന്നിരുന്നു. ലക്ഷദ്വീപില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ എടുത്ത വിവാദ നടപടികള്‍ ചൂണ്ടിക്കാട്ടി ബിജെപി ഘടകം ജനറല്‍ സെക്രട്ടറി എച്ച്കെ കാസിം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അഡ്‌മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്നത് ജനവിരുദ്ധ നടപടികളാണ്. പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നും കത്തിൽ ആക്ഷേപമുണ്ട്.
എന്നാൽ, ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി കത്തയച്ചത് നേതൃത്വം അറിയാതെയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എപി അബ്‌ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണെന്നും അബ്‌ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
Read also: ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണം; കെസി വേണുഗോപാൽ, ആശങ്കാജനകമെന്ന് ലീഗ്