വിദേശസഹായം സ്വീകരിച്ചു; വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

പറവൂർ എംഎൽഎ ആയിരിക്കെ പ്രളയത്തിന് ശേഷം നടപ്പിലാക്കിയ 'പുനർജനി' പദ്ധതിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

By Trainee Reporter, Malabar News
Vigilance investigation against VD Satheesan
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. പറവൂർ എംഎൽഎ ആയിരിക്കെ പ്രളയത്തിന് ശേഷം നടപ്പിലാക്കിയ ‘പുനർജനി’ പദ്ധതിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

നിലവിൽ പ്രാഥമിക അന്വേഷണമാണ് നടക്കുക. എഫ്‌സിആർഐ നിയമത്തിന്റെ ലംഘനം നടത്തിയോ എന്നാകും വിജിലൻസ് അന്വേഷിക്കുക. ആരോപണം കഴമ്പുള്ളതാണെന്ന് പരിശോധനയിൽ തെളിഞ്ഞാൽ വിഡി സതീശനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും. എറണാകുളം വിജിലൻസ് യൂണിറ്റാകും അന്വേഷണം നടത്തുക.

2018ലെ പ്രളയത്തിന് ശേഷം പുനർജനി പദ്ധതിയിലൂടെ പറവൂരിൽ വീട് നഷ്‌ടപ്പെട്ടവർക്ക് വീടുകൾ പുനർനിർമിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ പറവൂർ എംഎൽഎയായ വിഡി സതീശൻ നടത്തിയിരുന്നു. ഈ പദ്ധതിക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ചു വിദേശത്തു നിന്ന് പണം സ്വീകരിച്ചെന്നാണ് പരാതി. വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്ത് നിന്ന് പണം സ്വീകരിക്കൽ മുതലായവയാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ.

വിഡി സതീശന്റെ വിദേശയാത്ര നിയമാനുസൃതമായിരുന്നോ എന്നും വിദേശയാത്രയിൽ പണപ്പിരിവ് നടത്തിയിരുന്നു എന്നും പണപ്പിരിവ് നടത്തിയെങ്കിൽ അതിന്റെ വിനിയോഗം നിയമനുസൃതമായിരുന്നോ മുതലായ കാര്യങ്ങളാണ് വിജിലൻസ് പ്രാഥമികമായി അന്വേഷിക്കുക. വിഷയത്തിൽ നിയമോപദേഹം തേടിയ ശേഷമാണ് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടത്.

Most Read: സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE