മുട്ടിൽ മരം കൊള്ള; റവന്യൂ- വനം ഉദ്യോഗസ്‌ഥരെ ന്യായീകരിച്ച് കളക്‌ടറുടെ റിപ്പോർട്

By News Desk, Malabar News
sandalwood marayoor idukki
Representational Image
Ajwa Travels

വയനാട്: വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ- വനം ഉദ്യോഗസ്‌ഥരെ ന്യായീകരിച്ച് വയനാട് ജില്ലാ കളക്‌ടറുടെ റിപ്പോർട്. തുടക്കം മുതൽ ഉദ്യോഗസ്‌ഥർ ജാഗ്രത പാലിച്ചിരുന്നു. മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്‌ടമായപ്പോഴും വയനാട് ജില്ലയിൽ നിന്നും മരങ്ങൾ നഷ്‌ടമായില്ലെന്നാണ് കളക്‌ടർ അഥീല അബ്‌ദുള്ള റവന്യൂ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലുളളത്.

മുട്ടിൽ സൗത്ത് വില്ലേജിൽ നടന്നത് അനധികൃത മരംമുറിക്കലാണ്. മുറിച്ചു മാറ്റിയ 101 മരങ്ങൾ കണ്ടെത്തി. 42 കേസുകൾ രജിസ്‌റ്റർ ചെയ്‌തുവെന്നും കളക്‌ടർ റിപ്പോർട്ടിൽ പറയുന്നു. ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു. ഡെപ്യൂട്ടി കളക്‌ടർ, തഹസിൽദാർ എന്നിവരെ സ്‌ഥലം മാറ്റി. നിയമ നടപടികളെല്ലാം സ്വീകരിച്ചുവെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

വീഴ്‌ച സംഭവിച്ചിട്ടില്ല എന്ന് പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്‌ഥർക്കെതിരായ നടപടിയും പറയുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. കേസിൽ ഉദ്യോഗസ്‌ഥ വീഴ്‌ച പരിശോധിച്ച് റിപ്പോർട് നൽകാനായിരുന്നു കളക്‌ടറോട് റവന്യൂ മന്ത്രിയുടെ നിർദ്ദേശം.

Also Read: പോലീസ് നോട്ടീസ്; ബിജെപി യോഗം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE