കൊഹിമ: നാഗാലാൻഡിൽ അസം റൈഫിൾസും, നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർ വെടിയേറ്റ് മരിച്ചു. സംഘർഷത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് നാട്ടുകാർ തീവച്ചതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ സമാധാന അന്തരീക്ഷം പുനഃസ്‌ഥാപിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കുകയും ചെയ്‌തു.
സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ടവർ കൽക്കരി ഖനിയിലെ തൊഴിലാളികളാണ്. കൽക്കരി ഖനിയിൽ നിന്നും ഇന്നലെ വൈകുന്നേരം പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്. എന്നാൽ ജില്ലാ കളക്‌ടറോ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥരോ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
കൊല്ലപ്പെട്ടവരുടെ ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കൽക്കരി ഖനി. അവർ എല്ലാ ശനിയാഴ്‌ചയും വീട്ടിൽ വരികയും തുടർന്ന് ഞായറാഴ്‌ച കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ച് തിങ്കളാഴ്‌ച മടങ്ങി പോവുകയുമാണ് ചെയ്‌തിരുന്നത്. ഇന്നലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഘർഷം ഉണ്ടായതും തൊഴിലാളികൾ കൊല്ലപ്പെട്ടതും.
Read also: ‘സംസ്‌ഥാനത്തെ റോഡുകളുടെ അവസ്‌ഥ എല്ലാ മാസവും പരിശോധിക്കും’; മുഹമ്മദ് റിയാസ്