കാസർഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായ കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർക്ക് സസ്‌പെൻഷൻ. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ എകെ മോഹനനെയാണ് വൈസ് ചാൻസലർ ഇൻ ചാർജ് കെസി ബൈജു സസ്‌പെൻഡ് ചെയ്‌തത്.
താൽക്കാലിക നിയമനത്തിനായി 20,000 കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെയാണ് എകെ മോഹൻ വിജിലൻസ് പിടിയിലായത്. ഗസ്‌റ്റ് അധ്യാപകന് കാലാവധി കൂട്ടി നൽകാമെന്നും പിഎച്ച്ഡി പ്രവേശനം ലഭ്യമാക്കാമെന്നും വാഗ്‌ദാനം ചെയ്‌താണ് എകെ മോഹൻ കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ടുലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടത്. ഇതിൽ ആദ്യ ഗഡുവായ 20,000 രൂപ നൽകുന്നതിനിടെയാണ് വിജിലൻസ് പിടിയിലായത്.
Most Read| അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ കർമം; ആത്‌മീയ മുഹൂർത്തമെന്ന് വെള്ളാപ്പള്ളി നടേശൻ