കൊച്ചി: കേരള ഹൈക്കോടതിയില്‍ കേസ് ഫയലിംഗ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. ഇ- ഫയലിംഗ് ഇന്നു മുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹരജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും.
പേപ്പര്‍ രഹിത, പരിസ്‌ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. ഇനി മുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ഹരജികളും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. അടുത്ത ഘട്ടത്തില്‍ കീഴ്‌ക്കോടതികളിലും ഇ- ഫയലിംഗ് സംവിധാനം നടപ്പിലാക്കും.
‘കടലാസ് രഹിത കോടതി മുറി’കളുടെ ഉൽഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. കടലാസ് രഹിത കോടതി എന്ന ആശയം നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കും. സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇ- സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related News: പൊതുമരാമത്ത് വകുപ്പിൽ സമ്പൂർണ ഇ ഓഫിസ് സംവിധാനം നിലവിൽ വന്നു
വക്കീൽ ഗുമസ്തന്മാരുടെ ഭാവി അവതാളത്തിലാകുമോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.