ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിലും രാജ്യത്തെ വിലക്കയറ്റം, എണ്ണ വില വർധന, തൊഴിലില്ലായ്‌മ എന്നീ വിഷയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം.
രാജ്യം നടുങ്ങിയ ഒരു വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. രാജ്യത്ത് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം, എണ്ണ വില വർധന എന്നിവയിലും തൊഴിലില്ലായ്‌മ പ്രശ്‍നങ്ങളിലും പ്രധാന മന്ത്രി മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
PM silent-
बढ़ती महंगाई-तेल के दाम
बेरोज़गारी
किसान व भाजपा कार्यकर्ता की हत्याPM violent-
कैमरा व फ़ोटो ऑप में कमी
सच्ची आलोचना
मित्रों पर सवाल।— Rahul Gandhi (@RahulGandhi) October 10, 2021
പണപ്പെരുപ്പം, എണ്ണവില വർധന, തൊഴിലില്ലായ്‌മ, കർഷകരുടെയും ബിജെപി പ്രവർത്തകന്റെയും കൊലപാതകം എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നു. എന്നാൽ ക്യാമറയുടെ അഭാവം, യഥാർഥ വിമർശനം, സുഹൃത്തുക്കളെ കുറിച്ചുള്ള ചോദ്യം എന്നിവയിൽ അദ്ദേഹം അക്രമാസക്‌തനാവുന്നു എന്നാണ് രാഹുൽ ഗന്ധി ട്വീറ്റ് ചെയ്‌തത്.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധിച്ച കർഷകരുടെ ഇടയിലേക്കാണ് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചു കയറ്റിയത്. ഇതേ തുടർന്ന് 4 കർഷകർ ഉൾപ്പടെ 9 പേർക്കാണ് ജീവൻ നഷ്‌ടമായത്. സംഭവത്തിൽ ആശിഷ് മിശ്രയെ രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. എന്നാൽ ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
അതേസമയം രാജ്യത്ത് ഇന്ധനവിലയും കത്തിക്കയറുകയാണ്. ഇന്നും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ ആറാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
Most Read: പി ശ്രീരാമകൃഷ്‌ണനെ ക്ഷണിച്ചത് വ്യക്‌തി ബന്ധത്തിന്റെ പേരിൽ; സന്ദീപ് നായർ