ന്യൂഡെൽഹി: സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്‌തമാക്കി. പദ്ധതിയുടെ ഗുണങ്ങൾ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ഡെൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ ബജറ്റിൽ വിഹിതം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ വലിയ അടിസ്‌ഥാന സൗകര്യ വികസന പദ്ധതിയായ കെ റെയിലിനായി വീടുകൾ തോറും പ്രചാരണം നടത്താനായിരുന്നു സിപിഎമ്മിന്റെ തീരുമാനം. ഇതിനായി ലഘുലേഖകളും പുറത്തിറക്കിയിരുന്നു. സർക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാൻ യുഡിഎഫ്- ബിജെപി, ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടാണെന്ന് ലഘുലേഖയിൽ ആരോപിക്കുന്നു. സിൽവർലൈൻ പദ്ധതി സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയെ തകർക്കുമെന്ന വാദം അടിസ്‌ഥാന രഹിതമെന്നും സിപിഎം വാദിച്ചു.
സിൽവർലൈൻ സമ്പൂർണ ഹരിത പദ്ധതിയാണ്. ഇത് കൃഷിഭൂമിയെ ബാധിക്കില്ലെന്നും സിപിഎം ലഖുലേഖയിലൂടെ വ്യക്‌തമാക്കി. പദ്ധതിയ്‌ക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങൾക്കും വ്യാപകമാകുന്ന സാഹചര്യത്തിലാണ് പാർട്ടി നിലപാട് ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചത്.
Also Read: സ്‌കൂൾ പരീക്ഷകൾ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭാസ മന്ത്രി