ജി സുധാകരൻ സത്യസന്ധൻ; കത്തിന് പിന്നിൽ നല്ല ഉദ്ദേശമെന്ന് ആരിഫ്

By Desk Reporter, Malabar News
Ariff said the letter was well-intentioned
Ajwa Travels

തിരുവനന്തപുരം: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിൽ വിശദീകരണവുമായി എഎം ആരിഫ് എംപി. കത്തിന് പിന്നിൽ നല്ല ഉദ്ദേശം മാത്രമാണ് ഉള്ളത്. റോഡ് സഞ്ചാര യോഗ്യം ആക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും മറ്റ് വ്യാഖ്യാനങ്ങൾ വേണ്ടെന്നും ആലപ്പുഴ എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

നൂറു ശതമാനം സത്യസന്ധനായ മന്ത്രി ആയിരുന്നു ജി സുധാകരൻ. വകുപ്പ് തലത്തിൽ പരിഹരിക്കാൻ ഇടപെടൽ നടത്തിയിരുന്നുവെന്നും ആരിഫ് വിശദീകരിക്കുന്നു. പുതിയ സാങ്കേതികവിദ്യ നടപ്പാക്കുമ്പോൾ പ്രശ്‌നം ഉണ്ടാകാമെന്നും അത് മുൻകൂട്ടി കാണാൻ മന്ത്രിക്ക് കഴിയണമെന്നില്ല എന്നുമാണ് ആരിഫിന്റെ വിശദീകരണം. എന്നാൽ ഉദ്യോഗസ്‌ഥർ ഇതെല്ലാം മുൻകൂട്ടി കാണണമായിരുന്നു എന്നും എംപി പറഞ്ഞു.

എൻഎച്ച്‌ 66ലെ അരൂർ മുതൽ ചേർത്തല വരെയുള്ള 23.6 കിലോമീറ്റർ പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫിന്റെ ആരോപണം. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എംപി കത്ത് നൽകി. 201936 കോടി ചിലവിട്ട് ജർമൻ സാങ്കേതിക വിദ്യയോടെ ആയിരുന്നു പുനർനിർമാണം. മൂന്ന് വർഷം ഗ്യാരന്റിയോടെ നിർമിച്ച റോഡിന് നിലവാരമില്ലെന്നും റോഡിലുടനീളം കുഴികൾ രൂപപ്പെടുന്നെന്നും കത്തിൽ ആരിഫ് എംപി ചൂണ്ടിക്കാട്ടി. ഇന്നലെ ആലപ്പുഴയിൽ എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരിട്ടാണ് എംപി കത്ത് നൽകിയത്.

അതേസമയം, ദേശീയ പാതയിലെ കുഴികൾ നേരത്തെ ശ്രദ്ധയിൽപ്പെട്ടതാണ് എന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സുധാകരൻ മന്ത്രിയായ കാലത്തേ പരിശോധനയും അന്വേഷണവും തുടങ്ങിയതാണ്. ഇക്കാര്യം കാണിച്ച് ചില നി‍ർദ്ദേശങ്ങൾ വച്ച് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു എന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്‌തമാക്കി.

Most Read:  വിവാദങ്ങൾ തിരിച്ചടിയായി; സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റിയിൽ നിന്ന് ഐഎൻഎൽ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE