ഹത്രസ് കൂട്ടബലാൽസംഗം; കേസിന്റെ വിചാരണ ഡെൽഹിയിലേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം

By News Desk, Malabar News
hathras-gang-rape-the-girls-family-wants-the-trial-of-the-case-to-be-shifted-to-delhi
Representational Image
Ajwa Travels

ന്യൂഡെൽഹി: യുപിയിലെ ഹത്രസിൽ പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് കുടുംബം. കേസിന്റെ വിചാരണ ഡെൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതിയിൽ എത്തിയത്. സിബിഐ അന്വേഷണത്തിന്റെ മേൽനോട്ടം സുപ്രീം കോടതി വഹിക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

Also Read: ഹത്രസ്; എ ഡി ജി പിയെ ശാസിച്ച് അലഹബാദ് ഹൈക്കോടതി

പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് സർക്കാർ എതിരല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. എന്നാൽ, കേസ് അന്വേഷണത്തിന്റെ മേൽനോട്ടം ഹൈക്കോടതി വഹിക്കട്ടെ എന്നാണ് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്.എ ബോബ്‌ഡെയുടെ നിലപാട്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ സുപ്രീം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഹത്രസ് കുടുംബാംഗങ്ങൾക്ക് മാദ്ധ്യമങ്ങളോട് സംസാരിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസ് അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്ക് വെക്കുന്നതിന് വിലക്കില്ലെന്നും കോടതി അറിയിച്ചു.

അതേസമയം, കേസ് നിർണായക വഴികളിലൂടെയാണ് കടന്ന് പോകുന്നത്. പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്‌ടമായെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ എത്തിയപ്പോഴാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE