തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്‌ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന് 2 കോടി രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വളര്‍ത്തു മൃഗങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും കർഷകർക്ക് ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
വെള്ളപ്പൊക്കത്തില്‍ മൃഗസംരക്ഷണ, ക്ഷീര മേഖലയില്‍ വലിയ നഷ്‌ടങ്ങള്‍ ഉണ്ടായി. കന്നുകാലികള്‍ മരിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും; മന്ത്രി വ്യക്‌തമാക്കി. നഷ്‌ടപരിഹാര തുക ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
പശുക്കള്‍ നഷ്‌ടമായ കര്‍ഷകര്‍ക്ക് ഒന്നിന് 30000 രൂപ വീതം നല്‍കും. പശുക്കിടാവിന് 15000 രൂപ നല്‍കും. ചത്ത കോഴിക്ക് ഒന്നിന് 200 രൂപ വീതവും തൊഴുത്ത് പൂര്‍ണമായും തകര്‍ന്ന ആളുകള്‍ക്ക് 50,000 രൂപയും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
Most Read: ദുരിതാശ്വാസ ക്യാംപുകളില്‍ വാക്‌സിനേഷന് പ്രത്യേക പദ്ധതി; ആരോഗ്യമന്ത്രി