ന്യൂഡെൽഹി: കോവിഡ് മഹാമാരിയുടെ വരവിന് പിന്നാലെ രാജ്യാന്തര തലത്തിലുള്ള സാമ്പത്തിക വളർച്ചാ നിരക്കിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) ആസ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ എന്നാണ് ശശി തരൂരിന്റെ ചോദ്യം.
കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് മുന്നേറ്റം നടത്തുന്ന ആഗോള സാമ്പത്തിക ശക്‌തി മാത്രമല്ല ചൈന, മറിച്ച് 2020ൽ സാമ്പത്തിക പുരോഗതി കൈവരിക്കുന്ന ഒരേയൊരു പ്രധാന സമ്പദ്‌വ്യവസ്‌ഥ കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്‌ഥയെന്ന നിലയിൽ യുഎസിനെ ചൈന മറികടന്നിരിക്കാമെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ഈ പാശ്‌ചാത്തലത്തിലാണ് തരൂരിന്റെ പ്രതികരണം.
“അന്താരാഷ്‌ട്ര നാണയ നിധിയുടെ നിയമാവലി പ്രകാരം അതിന്റെ ആസ്‌ഥാനം ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്‌ഥയിൽ ആയിരിക്കുമെന്നാണ് വ്യക്‌തമാക്കുന്നത്. 75 വർഷമായി ഇത് വാഷിങ്ടൺ ഡിസിയിലാണ് നിലകൊള്ളുന്നത്. കോവിഡ് -19 ന് ശേഷം ചൈന, യുഎസ് സമ്പദ്‌വ്യവസ്‌ഥകളുടെ വളർച്ച വിലയിരുത്തുമ്പോൾ, ഐഎംഎഫിന്റെ ആസ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റാനുള്ള സമയം ആസന്നമായോ?”- തരൂർ ട്വീറ്റിൽ ചോദിച്ചു.
The International Monetary Fund’s by-laws specify that its headquarters will be located in the world’s largest economy. For 75 years this placed it in Washington,DC. With the way the US & Chinese economies are moving after #Covid-19, is the IMF’s relocation to Beijing imminent?
— Shashi Tharoor (@ShashiTharoor) October 20, 2020
“ഈ വർഷം വളരുന്ന ഒരേയൊരു പ്രധാന സമ്പദ്‌വ്യവസ്‌ഥ ചൈനയായിരിക്കുമെന്ന് ഐഎംഎഫ് തന്നെ പറയുന്നു. 2020ൽ ചൈന 1.9 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നും യുഎസ് 4.3 ശതമാനം കുറയുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. ചൈനയുടെ വളർച്ച അടുത്ത വർഷം 8.4 ശതമാനമായി ഉയരും. ഇതേ കാലയളവിൽ യുഎസിന്റെ വളർച്ച 3.1 ശതമാനം മാത്രമായിരിക്കുമെന്നും ഐഎംഎഫ് പറയുന്നു,”- മറ്റൊരു ട്വീറ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
The IMF itself says China will be the only major economy to grow this year. It predicts that China will expand 1.9% in 2020, while the U.S. would shrink by 4.3%. China’s growth will accelerate to 8.4% next year, says the IMF, compared to 3.1% in the United States. Challenging!
— Shashi Tharoor (@ShashiTharoor) October 20, 2020