ന്യൂഡെൽഹി: സ്‍ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം സ്‍ത്രീ-പുരുഷ സമത്വത്തിലെ സുപ്രധാന നടപടിയെന്ന് ജയ ജെയ്റ്റ്ലി. വിവാഹ പ്രായം ഉയർത്തിയതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പഠനം നടത്തിയ ടാസ്‌ക് ഫോഴ്സിന്റെ അധ്യക്ഷയാണ് ജയ ജെയ്റ്റ്ലി.
വിഷയത്തിൽ യുവാക്കളുടെ അഭിപ്രായമറിയാൻ ചോദ്യവുമായി കടന്നുചെന്നപ്പോൾ നഗര-ഗ്രാമ വ്യത്യാസമില്ലാതെ യുവാക്കളെല്ലാം വിവാഹപ്രായം ഉയർത്തുന്നതിനെ അനുകൂലിച്ചുവെന്നും നിയമത്തിലൂടെ മാത്രം പുതിയ മാറ്റം നടപ്പിലാവില്ലെന്നും ജനങ്ങളുടെ മനോഭാവമാണ് മാറേണ്ടതെന്നും ജയ ജെയ്റ്റ്ലി പറഞ്ഞു.
സ്ത്രീകൾക്ക് വിവാഹപ്രായം 18ഉം പുരുഷൻമാർക്ക് 21ഉം എന്നത് എന്തിനാണ്. ഇതിലൂടെ ആൺകുട്ടികൾക്ക് കൂടുതൽ പഠിക്കാം, പെൺകുട്ടികൾക്ക് പഠിപ്പ് വേണ്ട എന്നാണോ അർഥമാക്കുന്നതെന്ന് ജയ ജെയ്റ്റ്ലി ചോദിച്ചു.
ബുധനാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് സ്‍ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. സ്‌പെഷ്യല്‍ മാരേജ് ആക്‌ടിലും 1955ലെ ഹിന്ദുവിവാഹ നിയമം പോലുള്ള വ്യക്‌തി നിയമങ്ങളിലും ഭേദഗതി നടപ്പാക്കാനാണ് സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്.
Read also: ‘മോദി ജീ, 56 ഇഞ്ച് സ്‌റ്റൈലില്‍ അയാളെ പിടിച്ചു പുറത്താക്ക്’; മോദിയോട് മഹുവ