കൊച്ചി: സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിൽ താൻ ജോലിയിൽ പ്രവേശിച്ചതിന് എതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള ശ്രമം നടത്തുന്നു. വിവാദങ്ങളിൽ ഒരുപാട് ദുഖം ഉണ്ട്. ആദ്യം പുസ്‍തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണമെന്നും സ്വപ്‍ന ആരോപിച്ചു.
തനിക്ക് ബിജെപിയുമായോ ആർഎസ്എസുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്‌ട്രീയ പാർട്ടിയെ പറ്റിയും അറിയില്ല. മാദ്ധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ലെന്നും സ്വപ്‌ന സുരേഷ് പ്രതികരിച്ചു. കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യണ്. വിവാദങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും അവർ പറഞ്ഞു.
ഡെൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധ സംഘടനയിൽ സിഎസ്ആർ ഡയറക്‌ടറായാണ് സ്വപ്‌ന ജോലിയിൽ പ്രവേശിച്ചത്. തൊടുപുഴയിലെ ഓഫിസിലെത്തിയാണ് സ്വപ്‌ന ചുമതല ഏറ്റെടുത്തത്. അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആർഡിഎസിനായി വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്‌നയുടെ ജോലി.
Read Also: ഇന്ത്യ-വിൻഡീസ് ടി-20 പരമ്പര; അവസാന മൽസരം ഇന്ന്