ന്യൂഡെൽഹി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി രാഷ്‌ട്രപതിക്ക് കത്ത് നൽകി. ഒരു ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമ പരിഷ്‌കാരങ്ങളും പദ്ധതികളുമായി അഡ്‌മിനിസ്ട്രേറ്റര്‍ മുന്നോട്ടു പോകുകയാണ്. പ്രഫുൽ പട്ടേൽ നടപ്പാക്കിയ മുഴുവൻ തീരുമാനങ്ങളും പുനഃപരിശോധിച്ച് ജനവിരുദ്ധമായവ റദ്ദാക്കണമെന്നും എളമരം കരീം രാഷ്‌ട്രപതിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, ലക്ഷദ്വീപിലെ പുതിയ നിയമ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതും അടക്കമുള്ള അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്ക് എതിരെയാണ് ദ്വീപ് നിവാസികൾ പ്രതിഷേധം കടുപ്പിക്കുന്നത്.
കോവിഡ് മഹാമാരി രാജ്യത്തെയാകെ പിടിച്ചു കുലുക്കിയപ്പോഴും ഒരു വർഷത്തോളം രോഗത്തെ കടലിനപ്പുറം നിർത്താൻ ലക്ഷദ്വീപിന് കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ 68 ശതമാനമാണ് ദ്വീപിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
നേരത്തെ കൊച്ചിയിൽ ക്വാറന്റെയ്നിൽ ഇരുന്നവർക്ക് മാത്രമായിരുന്നു ദ്വീപിലേക്ക് പ്രവേശനം നൽകിയിരുന്നത്. എന്നാൽ ദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഈ നിയന്ത്രണങ്ങളിൽ ഇളവുകളനുവദിച്ചു. ഇതോടെയാണ് ലക്ഷദ്വീപിൽ രോഗ വ്യാപനം ഉയർന്നതെന്നാണ് ജനങ്ങളുടെ ആരോപണം.
കൂടാതെ പദവി ഏറ്റെടുത്ത ശേഷം അഡ്‌മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്‌ട് പാസാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ദ്വീപ് നിവാസികൾ ആരോപിക്കുന്നു.
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ വേറിട്ട പ്രതിഷേധവുമായി ലക്ഷദ്വീപ് സ്‌റ്റുഡന്റ്സ് അസോസിയേഷനും രംഗത്തുണ്ട്. ‘കൊറോണ കാലത്ത് വിദ്യാർഥി വിപ്ളവം വീട്ടുപടിക്കൽ‘ എന്ന പേരിൽ നടത്തിയ ഓൺലൈൻ പ്രതിഷേധത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
Most Read: കോവിഡ്; ‘രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ സാഹചര്യം ഗുരുതരം’; ഐഎംഎഫ്
എന്തിനീ ക്രൂരത?നിങ്ങൾ സംഘപരിവാർകാർക്ക്മാത്റം എങ്ങിനെ ഇത്തരം ജനദ്രോഹ
നടപടികൾ സ്വീകരിക്കാൻ കഴിയുന്നു? വെറുതെ വിട്ടു കൂടെ
പാവപ്പെട്ട ദ്വീപിന്റെ മക്കളെ?ഓർക്കുക BRITISH ഭരണം തോറ്റ് മടങ്ങിയിട്ടിപ്പോൾ75വർഷങ്ങൾകഴിഞ്ഞു MR:PRAFULദ്വീപിന്റെ സുഹൃത്താകു;ആപാവങ്ങളുടെഅന്ധകനാകാതിരിക്കാൻ ശ്രമിച്ചു കൂടെ?PLEASE ചിന്തിക്കു
“സാധു മിരണ്ടാൽ”