ബെംഗളൂരു: നരേന്ദ്ര മോദി സർക്കാരും യെദ്യൂരപ്പ സർക്കാരും കർഷകരുടെ ജീവിതവും ഉപജീവനവും കവർന്നെടുക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. ട്വിറ്ററിൽ നാളെ നടക്കുന്ന കർഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇട്ട ട്വീറ്റിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
“മോദി, യെദ്യൂരപ്പ സർക്കാരുകൾ നമ്മുടെ കർഷകരുടെ ജീവിതവും ഉപജീവനവും തട്ടിയെടുക്കുന്നു. നമ്മുടെ കർഷകരെ അടിമകളാക്കാനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഭൂപരിഷ്‌കരണ നിയമത്തിലെയും എപിഎംസി നിയമത്തിലെയും ഭേദഗതികൾ. കർഷക സംഘടനകൾ നാളെ നടത്തുന്ന ബന്ദിന് കർണാടക കോൺഗ്രസ് പിന്തുണ നൽകുന്നു,”- രൺദീപ് സിംഗ് സുർജേവാല ട്വീറ്റ് ചെയ്‌തു.
Modi & Yeddyurappa Govts are snatching the lives & livelihoods of our farmers.
The diabolical amendments to Land Reforms Act & APMC Act are proof of conspiracy to enslave our farmers.
Karnataka Congress supports the ‘Bandh Call’ given by Farmer Organisations tomorrow.
— Randeep Singh Surjewala (@rssurjewala) September 27, 2020
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെയും കർണാടക നിയമസഭ ഇന്നലെ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിച്ച് കർഷക– ദലിത്– ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ 40 ഓളം സംഘടനകളുടെ കൂട്ടായ്‌മയായ ‘ഐക്യ ഹോരാട്ട’യാണ് നാളെ കർണാടകയിൽ ബന്ദിന് ആഹ്വാനം നൽകിയത്. ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചേക്കും. കർഷകരല്ലാത്തവർക്കും കൃഷിഭൂമി വാങ്ങാൻ അനുവദിക്കുന്നതാണ് കർണാടക നിയമസഭ ഇന്നലെ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമം.
Kerala News: ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ സന്തോഷം; പിന്തുണച്ച് കെകെ ശൈലജ
ബന്ദിന്റെ പശ്ചാത്തലത്തിൽ ബാംഗ്ലൂർ സർവകലാശാല നാളെ നടത്താനിരുന്ന പിജി അവസാനവർഷ പരീക്ഷ ഒക്ടോബർ അഞ്ചിലേക്കും ഡിഗ്രി പരീക്ഷ ആറിലേക്കും മാറ്റി.