ഒരാഴ്‌ചയായി പട്ടാമ്പിയിൽ ജലവിതരണമില്ല; നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

പ്രദേശത്തെ ഒട്ടേറേ കുടുംബങ്ങളും വ്യാപാരസ്‌ഥാപനങ്ങളും കുടിവെള്ളമില്ലാതെ കഷ്‌ടപ്പെടുകയാണ്. കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടോർ കത്തിയതാണ് പ്രശ്‌നം. രണ്ടുമാസം മുമ്പ് മൂന്നുലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ മോട്ടോറാണ് കത്തിയത്.

By Trainee Reporter, Malabar News
Water supply in Pattambi
Representational image
Ajwa Travels

പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ നഗരസഭയിലെ ടൗൺ പ്രദേശത്തു മുടങ്ങിയ ജലവിതരണം (Water supply in Pattambi) പുനസ്‌ഥാപിക്കാൻ ഒരാഴ്‌ച വൈകിയതിൽ പ്രതിഷേധിച്ചു യുഡിഎഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

നഗരത്തിൽ കഴിഞ്ഞ ഒരാഴ്‌ചയായി നിലച്ച ജലവിതരണം പുനസ്‌ഥാപിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. നഗരത്തിലെ നൂറുകണക്കിനു കുടുംബങ്ങളും വ്യാപാര സ്‌ഥാപനങ്ങളും ആശ്രയിക്കുന്ന ജലവിതരണ പദ്ധതിയുടെ മോട്ടർ കേടായതാണു ജലവിതരണം മുടങ്ങാൻ കാരണമായത്. നന്നാക്കാൻ കെ‍ാണ്ടുപോയ മോട്ടർ തിരിച്ചെത്തിക്കാൻ ഒരാഴ്‌ച സമയമെടുത്തു.

രണ്ടു മാസം മുൻപു മൂന്നു ലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ മോട്ടറാണു കത്തിയതെന്നു നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. ലക്ഷങ്ങൾ വിലയുള്ള മോട്ടറായിട്ടും ആറു മാസം പോലും റീപ്‌ളേസ്‌മെന്റ് വാറന്റി ഇല്ലായെന്നത് ദുരൂഹമാണ്. സ്‌പെയർ മോട്ടറുകൾ ഇപ്പോഴും പ്രവർത്തനക്ഷമമല്ല എന്നതു ജലവിതരണത്തെ നഗരസഭ ഭരണസമിതി എത്ര നിസാരമായാണു കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് -കോൺഗ്രസ്‌ പറഞ്ഞു.

ജലവിതരണം ഏകോപിപ്പിക്കാൻ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്ന യുഡിഎഫ്‌ അംഗങ്ങളുടെ ആവശ്യം നടപ്പാക്കാൻ തയാറായില്ലെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. മോട്ടർ സമയബന്ധിതമായി റിപ്പയർ ചെയ്‌തു വാങ്ങാനോ പുതിയ മോട്ടറിനു വാറന്റി ലഭ്യമാക്കാനോ കഴിയാത്തതു വലിയ വീഴ്‌ചയാണെന്നും വാറന്റിയുള്ള കത്തിയ മോട്ടറിനു പകരം പുതിയ മോട്ടർ വാങ്ങാതെ റിപ്പയർ ചെയ്യാൻ ഏൽപിച്ചതു കാലതാമസത്തിനു കാരണമായെന്നും കൗൺസിലർമാർ ആരോപിച്ചു.

നഗരസഭയിലെ 20, 21, 22, 23, 24 തുടങ്ങിയ വാർഡുകൾ ഉൾപ്പെടുന്ന മേലേ പട്ടാമ്പി, പന്തക്കൽ പരിസരം, ഹാർമണി സ്ട്രീറ്റ്, ലിബർട്ടി, ദുർഗാ നഗർ, പഴയ മാർക്കറ്റ് പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ് കുടിവെള്ളവിതരണം നിലച്ചത്. അടിയന്തരമായി കുടിവെള്ളം പുനസ്‌ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി നഗരസഭാധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

MOST READ | നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE