ടോക്യോ: ഒളിമ്പിക്‌സ് ആറാം ദിനം മികച്ച ഫലങ്ങളുമായി ഇന്ത്യ മുന്നോട്ട്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്‌മിന്റൺ താരം പിവി സിന്ധു ക്വാർട്ടറിൽ. രാവിലെ നടന്ന മൽസരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ളിക്ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധുവിന്റെ ക്വാർട്ടർ പ്രവേശനം. സ്‌കോർ: 21-15, 21-13. രണ്ട് ഗെയിമിലും ഇന്ത്യൻ താരത്തിന് വെല്ലുവിളി ഉയർത്താൻ മിയക്ക് സാധിച്ചില്ല. ഇതേ ഫോം നിലനിർത്തിയാൽ മെഡൽ നേട്ടം സിന്ധുവിന് ബുദ്ധിമുട്ടാവില്ല.
അതേസമയം പുരുഷ ഹോക്കി ടീം പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. കരുത്തരായ അർജന്റീനയ്‌ക്ക് എതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യൻ സംഘം ജയിച്ചു കയറിയത്. ജയത്തോടെ ക്വാർട്ടറിലേക്ക് മുന്നേറിയ ടീമിന് ക്വാർട്ടറിലെ എതിരാളിയെ അറിയാൻ ഇനിയും കാത്തിരിക്കണം. ബോക്‌സർ സതീഷ് കുമാറും ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്.
Read Also: രാജ്യത്തെ സ്‌റ്റാർട്ട്അപ്പുകൾ 53,000 എണ്ണം; തൊഴിൽ ലഭിച്ചത് 5.7 ലക്ഷം പേർക്ക്