ന്യൂഡെൽഹി: കോവിഡിന്റെ ഒമൈക്രോൺ വകഭേദം ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് റിപ്പോർട്. കേന്ദ്ര ആരോഗ്യവകുപ്പും ബയോ ടെക്‌നോളജി വകുപ്പും സംയുക്‌തമായി ആരംഭിച്ച ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന് വൈറസ് സാമ്പിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച പത്ത് ദേശീയ ലബോറട്ടറികൾ അടങ്ങിയതാണ് ഇന്‍സാകോഗ് (INSACOG-ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്‌സ്)
മെട്രോ നഗരങ്ങളിൽ ഒമൈക്രോൺ ആധിപത്യം സ്‌ഥാപിച്ച് കഴിഞ്ഞെന്നും ഇന്‍സാകോഗ് മുന്നറിയിപ്പ് നൽകുന്നു. ഒമൈക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിന്‍ പറയുന്നു.
‘ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും ഈ ഘട്ടത്തില്‍ ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഒമൈക്രോൺ ഭീഷണിയില്‍ മാറ്റമൊന്നും ഇതുവരെ പ്രകടമല്ലെന്നും വ്യക്‌തമാക്കുന്നുണ്ട്.
Also Read: കർഷക പ്രക്ഷോഭം തിരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിക്കില്ല; ഷാസിയ ഇൽമി