ന്യൂഡെൽഹി: സ്വകാര്യ കമ്പനികൾക്ക് രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയതിലൂടെ കേന്ദ്രസർക്കാരിന് ലഭിച്ചത് 111 കോടിയുടെ അധിക വരുമാനമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. പാർലമെന്റിൽ നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്രസർക്കാരിന്റെ വാഹൻ, സാരഥി എന്നീ സോഫ്റ്റ്‌വെയറുകളിൽ നിന്നുമുള്ള വിവരശേഖരണത്തിന്റെ അനുമതിയാണ് സ്വകാര്യ കമ്പനികൾക്ക് നൽകിയത്.
മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ളിയു, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, ആക്‌സിസ് ബാങ്ക്, എൽ ആൻഡ് ടി എന്നീ സ്വകാര്യ ഭീമൻമാർക്കാണ് ഡാറ്റ ശേഖരിക്കാൻ അനുവാദം നൽകിയത്. 1,11,38,79,757 കോടിയുടെ വരുമാനമാണ് ഇതിലൂടെ സർക്കിന് ലഭിച്ചത്.
ഡാറ്റ ഷെയറിംഗ് പോളിസിയുമായി ബന്ധപ്പെട്ട് 2019ൽ കേന്ദ്രം നിയമഭേഗതി കൊണ്ടു വന്നിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി 2020 ജൂണിൽ നയം പിൻവലിക്കുകയായിരുന്നു. ഒരു വർഷത്തേക്കാണ് പ്രസ്‌തുത കമ്പനികൾക്ക് വിവരശേഖരണം നടത്താൻ കഴിയുക.
Read Also: കർഷക സമരത്തിനിടെ അറസ്‌റ്റിലായ നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം