ന്യൂഡെൽഹി: വാക്‌സിന്റെ അടിയന്തര ഉപയോഗ അനുമതിക്കായി ഫൈസർ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ഡിസിജിഐ. ഇതിനായി അപേക്ഷ നൽകണമെന്ന് ഡിസിജിഐ ഫൈസറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഫൈസറിന് രണ്ടു തവണ കത്തയച്ചെന്നും ഡിസിജിഐ അറിയിച്ചു.
ഡെൽറ്റ വകഭേദത്തെ ചെറുക്കാന്‍ വരെ ഫൈസര്‍ വാക്‌സിന് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാക്‌സിന്‍ 90 ശതമാനം സുരക്ഷ നല്‍കുമെന്നും ഫൈസര്‍ അവകാശപ്പെട്ടിരുന്നു.
ആസ്ട്രാസെനാക്ക, ഫൈസര്‍ വാക്‌സിനുകള്‍ക്ക് ‘ഡെല്‍റ്റ‘, ‘കാപ്പ‘ എന്നീ വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
നേരത്തെ രാജ്യത്ത് മൊഡേണ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയിരുന്നു. മരുന്ന് നിർമാണ കമ്പനിയായ സിപ്ളയാണ് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്‌ത് ഇന്ത്യയിൽ വിതരണം ചെയ്യാൻ അനുമതി നേടിയത്. മൊഡേണയുടെ ആദ്യബാച്ച് ഉടൻ ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: കോവിഡ് ഇന്ത്യ; 34,703 പേർക്ക് രോഗബാധ, മരണം 553