ന്യൂഡെൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ എതിർപ്പുമായി രാഹുൽ ഗാന്ധി എംപി. വയനാട്ടിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു കമൽ നാഥിന്റെ പ്രസ്‌താവനയെ രാഹുൽ ഗാന്ധി വിമർശിച്ചത്. കമൽ നാഥ് ഉപയോഗിച്ചതുപോലുള്ള ഭാഷയെ താൻ ഇഷ്‌ടപ്പെടുന്നില്ലെന്നും ഇത് നിർഭാഗ്യകരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“കമൽ നാഥ് ജി എന്റെ പാർട്ടിയിൽ നിന്നുള്ളയാളാണ്, പക്ഷേ വ്യക്‌തിപരമായി, അദ്ദേഹം ഉപയോഗിച്ച ഭാഷയോട് എനിക്ക് യോജിപ്പില്ല, ഞാൻ അതിനെ അഭിനന്ദിക്കുന്നില്ല. ഇത് നിർഭാഗ്യകരമാണ്,”- രാഹുൽ ഗാന്ധി പറഞ്ഞു.
#WATCH Kamal Nath ji is from my party but personally, I don’t like the type of language that he used…I don’t appreciate it, regardless of who he is. It is unfortunate: Congress leader Rahul Gandhi on the former Madhya Pradesh CM’s “item” remark pic.twitter.com/VT149EjHu0
— ANI (@ANI) October 20, 2020
അതേസമയം, അത് രാഹുൽ ഗാന്ധിയുടെ അഭിപ്രായമാണെന്ന് കമൽ നാഥ് പ്രതികരിച്ചു. “ഞാൻ ആ പ്രസ്‌താവന നടത്തിയ സന്ദർഭം ഇതിനകം വ്യക്‌തമാക്കിയിട്ടുണ്ട്. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചല്ല ഞാൻ പ്രസ്‌താവന നടത്തിയത്. പിന്നെ ഞാൻ എന്തിന് ക്ഷമ ചോദിക്കണം? എന്റെ വാക്കുകൾ ആരെയെങ്കിലും അപമാനിക്കുന്നതാണെന്ന് തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഞാൻ പറഞ്ഞിട്ടുണ്ട്,”- കമൽ നാഥ് പറഞ്ഞു.
#WATCH It is Rahul Gandhi’s opinion. I have already clarified the context in which I made that statement… Why should I apologise when I did not intend to insult anyone? If anyone felt insulted, I have already expressed regret: Former MP CM Kamal Nath https://t.co/Io2z9b3Tiu pic.twitter.com/nfB8Eum4nH
— ANI (@ANI) October 20, 2020
നവംബറിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ദാബ്രയിൽ നടന്ന യോഗത്തിനിടെയാണ് കമൽ നാഥ് ബിജെപി സ്‌ഥാനാർഥിയായ ഇമർതി ദേവിക്കെതിരെ തിരിഞ്ഞത്. ഒരു ‘ഐറ്റ’മായ എതിർ സ്‌ഥാനാർഥിയെ പോലെയല്ല തങ്ങളുടെ സ്‌ഥാനാർഥിയെന്നും അദ്ദേഹം എളിയവനാണെന്നും ആയിരുന്നു കമൽ നാഥിന്റെ പ്രസ്‌താവന.
Related News: സ്വന്തം മന്ത്രിമാരുടെ നിന്ദ്യമായ പ്രസ്‌താവനക്ക് നിങ്ങളുടെ അധ്യക്ഷന് കത്തെഴുതൂ; ചൗഹാനോട് കമൽ നാഥ്
“ഞാൻ എതിർ സ്‌ഥാനാർഥിയുടെ പേര് പറയണ്ട ആവശ്യമില്ലല്ലോ, എന്നേക്കാൾ നന്നായി നിങ്ങൾക്കേവർക്കും അവരെ അറിയാം. എന്തൊരിനമാണത്”,-എന്നിങ്ങനെയായിരുന്നു കമൽ നാഥ് പറഞ്ഞത്. കമൽനാഥിന്റെ പരാമർശത്തിനിടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ഇമർതി ദേവി എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.