ബെർലിൻ: സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേൺ മ്യൂണിക്ക് വിടുന്നു. കരാര്‍ പുതുക്കാന്‍ താതാപര്യമില്ലെന്ന് ലെവന്‍ഡോസ്‌കി ജര്‍മന്‍ ക്ളബിനെ അറിയിച്ചു. ബാഴ്‌സലോണയിലേക്ക് താരം മാറുമെന്നാണ് സൂചന. ബൊറൂസിയയിൽ നിന്ന് 2014ലാണ് ബയേണിലെത്തിയത്.
ലെവന്‍ഡോസ്‌കിയുമായുള്ള കരാര്‍ പുതുക്കുമെന്ന് ബയേണ്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കാലതാമസം നേരിടുന്നതില്‍ താരം അസംതൃപ്‌തനായിരുന്നു. ബയേണ്‍ ബുണ്ടസ് ലീഗ് കിരീടം നേടിയതിന് പിന്നാലെ ലെവന്‍ഡോസ്‌കി അസംതൃപ്‌തി പരസ്യമാക്കുകയും ചെയ്‌തിരുന്നു. ബയേണിനായി 374 കളിയിൽ 343 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
ബുണ്ടസ്‍ ലിഗയിൽ 252 കളിയിൽ 237 ഗോൾ നേടിയിട്ടുണ്ട്. ബയേണിനൊപ്പം ആകെ 19 കിരീടങ്ങള്‍ സ്വന്തമാക്കി. ഇതില്‍ എട്ട് ബുണ്ടസ്‍ ലിഗ കിരീടങ്ങളും ഉള്‍പ്പെടുന്നു. 2020ൽ ചാംപ്യന്‍സ് ലീഗും ക്ളബ് ലോകകപ്പും ലെവന്‍ഡോസ്‌കി നേടി. ഫിഫയുടെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read Also: വ്‌ളോഗർ റിഫയുടെ മരണം; ഭർത്താവ് മെഹ്‌നാസിനായി ലുക്കൗട്ട് നോട്ടീസ്