തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കല്ലിടല്‍ മൂലമുണ്ടായ നഷ്‌ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി തിരുത്താനുള്ള ഉത്തരവാണെങ്കില്‍ നല്ലതാണ്.
എന്നാല്‍ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഇടവേളയാണെങ്കില്‍ പ്രതികരിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സില്‍വര്‍ ലൈനില്‍ പ്രതിപക്ഷം സമീപനം മാറ്റിയെങ്കില്‍ നല്ലതെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പദ്ധതി വേണ്ടെന്ന് പറഞ്ഞവര്‍ ജിപിഎസ് സര്‍വേ ആകാമെന്ന് പറയുന്നു. സില്‍വര്‍ ലൈനില്‍ വ്യക്‌തത വരുത്തേണ്ടത് പ്രതിപക്ഷമാണെന്നും പി രാജീവ് പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പറഞ്ഞു. പ്രതിപക്ഷം സഹകരികരിക്കുമോ എന്ന് വ്യക്‌തമാക്കണമെന്ന് പറഞ്ഞ ഇപി ജയരാജന്‍ സര്‍വേ രീതി മാത്രമാണ് മാറിയതെന്നും പറഞ്ഞു.
Read Also: ബിജെപിയും മോദിയും രണ്ട് ഹിന്ദുസ്‌ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി