ജനസാഗരമായി തൃശൂർ പൂരനഗരി; വർണ വിസ്‌മയം തീർത്ത് കുടമാറ്റം

നാളെ പുലർച്ചെ മൂന്ന് മണിക്ക്‌ വെടിക്കെട്ട് നടക്കും. പൂരപ്രേമികൾ ഏറെ കാത്തിരിക്കുന്ന വെടിക്കെട്ടിന് ആദ്യം തിരുവമ്പാടിയും തുടർന്ന് പാറമേക്കാവും തിരികൊളുത്തും.

By Trainee Reporter, Malabar News
thrisuur-pooram
തൃശൂർ പൂരത്തിന്റെ പഴയകാല ചിത്രം
Ajwa Travels

തൃശൂർ: ജനസാഗരമായി തൃശൂർ പൂരനഗരി. പൂര പ്രേമികൾക്കായി തെക്കേഗോപുര നടയിൽ വർണ വിസ്‌മയം തീർത്ത് കുടമാറ്റം നടക്കുകയാണ്. 30 ഗജവീരൻമാർ മുഖാമുഖം നിരന്നുനിന്ന് വർണപ്പൊലിമയിൽ കുടമാറ്റം നടത്തുകയാണ്. വിവിധ വർണങ്ങളിലും രൂപഭംഗിയിലുള്ള കുടകൾ മൽസരിച്ചു ഉയർത്തുന്ന കാഴ്‌ച കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് കണ്ണുചിമ്മാതെ കാത്തുനിൽക്കുന്നത്.

അമ്പതോളം വീതം കുടകളാണ് ഇരുവിഭാഗത്തിന്റെയും കൈയിലുള്ളത്. തിരുവമ്പാടിയും പാറമേക്കാവും മൽസരിച്ചാണ് കുടമാറ്റിക്കൊണ്ടിരിക്കുന്നത്. ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന്റെ ഗജനിരയെ നയിക്കുന്നത്. തിരുവമ്പാടിയെ തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്. കുടമാറ്റത്തിന് ശേഷം രാത്രി പത്തരയ്‌ക്ക് ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യം ആരംഭിക്കും.

നാളെ പുലർച്ചെ മൂന്ന് മണിക്ക്‌ വെടിക്കെട്ട് നടക്കും. പൂരപ്രേമികൾ ഏറെ കാത്തിരിക്കുന്ന വെടിക്കെട്ടിന് ആദ്യം തിരുവമ്പാടിയും തുടർന്ന് പാറമേക്കാവും തിരികൊളുത്തും. നാളെ രാവിലെ ഇരുഭഗവതിമാരും വീണ്ടും 15 ആനപ്പുറത്ത് എഴുന്നള്ളും. ഉച്ചയോടെ ശ്രീമൂല സ്‌ഥാനത്തെത്തി ഉപചാരം ചൊല്ലി പിരിയുന്നതോടെ ഇക്കൊല്ലത്തെ പൂര ചടങ്ങുകൾക്ക് സമാപനമാകും.

Most Read: ‘കേരളത്തിലെ റോഡുകൾ ലോകശ്രദ്ധ നേടുന്നു’; പേരാമ്പ്ര ബൈപ്പാസ് ഉൽഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE